GULF & FOREIGN NEWS

ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പ്: അക്രമങ്ങൾക്കിടെ കനത്ത പോളിംഗ്; നാല് മരണം.

Sponsored
ധാക്ക: ശൈഖ് ഹസീന ഭരണകൂടത്തിന്റെ പതനത്തിന് ശേഷം ബംഗ്ലാദേശിൽ നടക്കുന്ന നിർണ്ണായക പൊതുതിരഞ്ഞെടുപ്പിൽ വിവിധയിടങ്ങളിൽ അക്രമം റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെ ആരംഭിച്ച വോട്ടെടുപ്പിൽ ഉച്ചയ്ക്ക് 12 മണി വരെ 32.88 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാജ്യത്തെ 300 പാർലമെന്റ് മണ്ഡലങ്ങളിൽ 299 ഇടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒരു സ്ഥാനാർത്ഥിയുടെ മരണം മൂലം ഒരിടത്തെ വോട്ടെടുപ്പ് മാറ്റിവെച്ചു.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന വിവിധ അക്രമങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഖുൽനയിൽ ബിഎൻപി നേതാവ് മുഹിബുസ്സമാൻ കൊച്ചി കൊല്ലപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകരുമായുണ്ടായ തർക്കമാണ് മരണത്തിൽ കലാശിച്ചതെന്ന് ബിഎൻപി ആരോപിച്ചു. ഗോപാൽഗഞ്ചിലും മുൻഷിഗഞ്ചിലും പോളിംഗ് സ്റ്റേഷനുകൾക്ക് സമീപം ബോംബേറുണ്ടായി. ഗോപാൽഗഞ്ചിൽ ഒരു കൗമാരക്കാരിക്കും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ശൈഖ് ഹസീനയുടെ അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കിയ സാഹചര്യത്തിൽ ബിഎൻപിയും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലാണ് പ്രധാന മത്സരം.

പുതിയ ബംഗ്ലാദേശിന്റെ ജന്മദിനം എന്നാണ് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനസ് ഈ ദിവസത്തെ വിശേഷിപ്പിച്ചത്. തിരഞ്ഞെടുപ്പിനൊപ്പം തന്നെ ഭരണഘടനാ പരിഷ്കാരങ്ങൾക്കായുള്ള ഹിതപരിശോധനയും രാജ്യത്ത് നടക്കുന്നുണ്ട്. സുരക്ഷയ്ക്കായി പത്ത് ലക്ഷത്തോളം ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. (PTI, AP)

For more details: The Indian Messenger

Sponsored

Sponsored
Sponsored
Sponsored

Related Articles

Back to top button