ഇറാൻ യുദ്ധം: യുഎസ് യുദ്ധക്കപ്പൽ സൈനികരുമായി മിഡിൽ ഈസ്റ്റിലെത്തി.

മിഡിൽ ഈസ്റ്റിൽ സംഘർഷം ശക്തമാകുന്നതിനിടെ, യുഎസ് നാവികസേനയുടെ ‘യുഎസ്എസ് ട്രിപ്പോളി’ (USS Tripoli) എന്ന അത്യാധുനിക യുദ്ധക്കപ്പൽ മാർച്ച് 27-ന് തങ്ങളുടെ ഉത്തരവാദിത്ത മേഖലയിൽ (Area of Responsibility) എത്തിച്ചേർന്നതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഏതാണ്ട് 3,500 ഓളം സൈനികരുമായാണ് ഈ കപ്പൽ മേഖലയിൽ വിന്യസിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം, യമനിലെ ഹൂതി വിമതർ ശനിയാഴ്ച ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി തങ്ങളും യുദ്ധത്തിൽ ചേർന്നതായി പ്രഖ്യാപിച്ചു.
ഇറാന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായി ഇസ്രായേൽ ആക്രമണം തുടരുകയാണ്. രാജ്യത്ത് കഴിഞ്ഞ നാല് ആഴ്ചയായി ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണെന്ന് നെറ്റ് ബ്ലോക്സ് റിപ്പോർട്ട് ചെയ്തു.
അയൽരാജ്യങ്ങൾ തങ്ങളുടെ മണ്ണ് ശത്രുക്കൾക്ക് വിട്ടുനൽകരുതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ശനിയാഴ്ച മുന്നറിയിപ്പ് നൽകി. ഇതിനിടെ, സമാധാനത്തിനായുള്ള അമേരിക്കയുടെ 15 ഇന നിർദ്ദേശങ്ങളിൽ ചർച്ച നടത്താൻ ഈ ആഴ്ച ഇറാനുമായി കൂടിക്കാഴ്ച നടന്നേക്കുമെന്ന് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അറിയിച്ചു. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണം തുടരുന്ന സാഹചര്യത്തിൽ ചർച്ചയുടെ കാര്യത്തിൽ ഇറാൻ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. (Iranintl)
For more details: The Indian Messenger



