INDIA NEWSKERALA NEWSTOP NEWS

കണ്ണീരായി ശ്രീനന്ദ; നാല് ദിവസം മുമ്പ് കാണാതായ മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം 1500 അടി താഴ്ചയിൽ നിന്ന് കണ്ടെത്തി.

Sponsored

ചിക്കമംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തി കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. ഏകദേശം 1500 അടി താഴ്ചയുള്ള കൊക്കയിൽ നിന്നാണ് നാല് ദിവസത്തെ തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തിയത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയായ ശ്രീനന്ദയെ ചൊവ്വാഴ്ച വൈകിട്ടാണ് കാണാതായത്.

Sponsored

ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നാണ് ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രീനന്ദയെ കാണാതായത്. മാതാപിതാക്കളും ബന്ധുക്കളും ഉൾപ്പെടുന്ന 40 അംഗ സംഘത്തോടൊപ്പമാണ് കുട്ടി വിനോദസഞ്ചാരത്തിന് എത്തിയത്. ഫോട്ടോ എടുത്ത ശേഷം തിരിച്ചിറങ്ങുന്നതിനിടെ മിനിറ്റുകൾക്കുള്ളിൽ കുട്ടിയെ കാണാതാവുകയായിരുന്നു.

Sponsored

ശ്രീനന്ദയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ അതിതീവ്രമായ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ്, വനം വകുപ്പ്, അഗ്നിരക്ഷാ സേന എന്നിവരടങ്ങുന്ന നൂറംഗ സംഘമാണ് തിരച്ചിലിന് നേതൃത്വം നൽകിയത്. വെള്ളിയാഴ്ച രാവിലെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കൊക്കയുടെ ആഴങ്ങളിൽ മൃതദേഹം കണ്ടെത്തിയത്.

Sponsored

കഴിഞ്ഞ ദിവസങ്ങളിൽ കൊക്കകളിൽ ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും മടക്കുകളും മൂടൽമഞ്ഞും കാരണം ഒന്നും കണ്ടെത്താനായിരുന്നില്ല. തന്റെ മകളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന് മാതാപിതാക്കൾ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ കുട്ടി അബദ്ധത്തിൽ കൊക്കയിൽ വീണതാകാമെന്നാണ് നിലവിലെ പ്രാഥമിക നിഗമനം. മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. (KN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button