ആർ.എസ്.എസ്. സർസംഘചാലക് ശ്രീ മോഹൻ ഭാഗവത് അമൃതപുരി ആശ്രമം സന്ദർശിച്ചു.

വള്ളിക്കാവ്: രാഷ്ട്രീയ സ്വയംസേവക് സംഘം (ആർ.എസ്.എസ്.) സർസംഘചാലക് മോഹൻ ഭാഗവത് അമൃതപുരി ആശ്രമം സന്ദർശിക്കുകയും മാതാ അമൃതാനന്ദമയി ദേവിയുടെ (അമ്മ) സവിശേഷമായ അനുഗ്രഹം തേടുകയും ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് 7 മണിയോടെ ആശ്രമത്തിൽ എത്തിയ അദ്ദേഹത്തെ മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദ പുരിയുടെ നേതൃത്വത്തിലുള്ള പ്രമുഖ സന്ന്യാസിമാർ ഹാർദ്ദവമായി സ്വീകരിച്ചു. തുടർന്ന് സന്മാർഗ്ഗികമായി അമ്മയെ സന്ദർശിച്ച അദ്ദേഹം അമ്മയുമായി വിവിധ വിഷയങ്ങളെക്കുറിച്ച് ദീർഘനേരം സംവദിച്ചു.
അദ്ദേഹത്തോടൊപ്പം മുതിർന്ന ആർ.എസ്.എസ്. ഭാരവാഹികളായ അഖിലഭാരതീയ സമ്പർക്ക പ്രമുഖ് സുനിൽ ദേശ് പാണ്ഡെ, ക്ഷേത്രീയ പ്രചാരക് പി. എൻ. ഹരികൃഷ്ണകുമാർ, പ്രാന്ത പ്രചാരക് എസ്. സുദർശൻ, സഹപ്രാന്ത പ്രചാരക് കെ. പ്രശാന്ത്, വിശേഷാൽ സമ്പർക്ക പ്രമുഖ് ജി. ജയകുമാർ എന്നിവരും ഈ സന്ദർശന വേളയിൽ സന്നിഹിതരായിരുന്നു.
Short Brief
RSS Chief Mohan Bhagwat visited the Amritapuri Ashram in Vallikavu and sought the blessings of Mata Amritanandamayi Devi (Amma). Arriving at around 7 PM on Friday, Bhagwat was warmly received by the ashram’s monastics led by Mata Amritanandamayi Math Vice-Chairman Swami Amritaswarupananda Puri. The RSS chief engaged in a lengthy conversation with Amma and was accompanied by a delegation of senior RSS functionaries during the spiritual visit.
(With inputs from MN)
For more details: The Indian Messenger



