കിഴക്കൻ കോംഗോയിലെ പള്ളിക്ക് നേരെ ഐഎസ് പിന്തുണയുള്ള വിമതരുടെ ആക്രമണം; 21 പേർ കൊല്ലപ്പെട്ടതായി സിവിൽ നേതാവ്

കിൻഷാസ: കിഴക്കൻ കോംഗോയിലെ ഒരു പള്ളിക്ക് നേരെ ഇസ്ലാമിക് സ്റ്റേറ്റ് പിന്തുണയുള്ള വിമതർ നടത്തിയ ആക്രമണത്തിൽ ഞായറാഴ്ച കുറഞ്ഞത് 21 പേർ കൊല്ലപ്പെട്ടതായി ഒരു സിവിൽ സൊസൈറ്റി നേതാവ് അറിയിച്ചു.
കിഴക്കൻ കോംഗോയിലെ കോമണ്ടയിലുള്ള ഒരു കത്തോലിക്കാ പള്ളിയുടെ പരിസരത്ത് പുലർച്ചെ ഒരു മണിയോടെയാണ് അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (ADF) അംഗങ്ങൾ ആക്രമണം നടത്തിയത്. നിരവധി വീടുകളും കടകളും കത്തിനശിച്ചു.
“21-ലധികം ആളുകളെ പള്ളിക്കകത്തും പുറത്തും വെടിവെച്ച് കൊന്നു, കുറഞ്ഞത് മൂന്ന് കത്തിക്കരിഞ്ഞ മൃതദേഹങ്ങളും നിരവധി വീടുകൾ കത്തിനശിച്ചതായും ഞങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തിരച്ചിൽ തുടരുകയാണ്,” കോംനഡയിലെ സിവിൽ സൊസൈറ്റി കോർഡിനേറ്റർ ഡിയുഡോൺ ഡുറാന്താബോ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
കോമണ്ട സ്ഥിതി ചെയ്യുന്ന ഇത്രി പ്രവിശ്യയിലെ കോംഗോ സൈന്യത്തിന്റെ വക്താവ് 10 പേർ മരിച്ചതായി സ്ഥിരീകരിച്ചു.
With input from The New Indian Express