INDIA NEWS
ഡോ. എ.പി.ജെ. അബ്ദുൾ കലാം ജയന്തിയിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

ഡോ. എ.പി.ജെ. അബ്ദുൾ കലാം ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
നവതലമുറയുടെ മനസ്സുകളിൽ അഗ്നി പകരുകയും രാജ്യത്തെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുകയും ചെയ്ത ഒരു വിസ്മയദർശിയായാണ് ഡോ. കലാമിനെ ഓർമ്മിക്കുന്നതെന്ന് ശ്രീ. മോദി പറഞ്ഞു. വിനയവും കഠിനാധ്വാനവുമാണ് വിജയത്തിന് അത്യാവശ്യമെന്ന് അദ്ദേഹത്തിന്റെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ശക്തവും, സ്വാശ്രയത്വമുള്ളതും, ദയയുള്ളതുമായ ഡോ. കലാം വിഭാവനം ചെയ്ത ഇന്ത്യയെ കെട്ടിപ്പടുക്കുന്നത് നമ്മൾ തുടരുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി X-ൽ (മുമ്പ് ട്വിറ്റർ) കുറിച്ചത് ഇപ്രകാരമാണ്:
“ഡോ. എ.പി.ജെ. അബ്ദുൾ കലാം ജിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തെ സ്മരിക്കുന്നു. യുവമനസ്സുകളിൽ അഗ്നി പകരുകയും, വലിയ സ്വപ്നങ്ങൾ കാണാൻ നമ്മുടെ രാജ്യത്തെ പ്രചോദിപ്പിക്കുകയും ചെയ്ത ഒരു വിസ്മയദർശിയായാണ് അദ്ദേഹം ഓർമ്മിക്കപ്പെടുന്നത്. വിനയവും കഠിനാധ്വാനവുമാണ് വിജയത്തിന് അത്യന്താപേക്ഷിതമെന്ന് അദ്ദേഹത്തിന്റെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു. അദ്ദേഹം വിഭാവനം ചെയ്ത ഇന്ത്യയെ – ശക്തവും, സ്വാശ്രയത്വമുള്ളതും, ദയയുള്ളതുമായ ഒരു ഇന്ത്യയെ – നമ്മൾ തുടർന്നും കെട്ടിപ്പടുക്കട്ടെ.”
With input from PMINDIA
നവതലമുറയുടെ മനസ്സുകളിൽ അഗ്നി പകരുകയും രാജ്യത്തെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുകയും ചെയ്ത ഒരു വിസ്മയദർശിയായാണ് ഡോ. കലാമിനെ ഓർമ്മിക്കുന്നതെന്ന് ശ്രീ. മോദി പറഞ്ഞു. വിനയവും കഠിനാധ്വാനവുമാണ് വിജയത്തിന് അത്യാവശ്യമെന്ന് അദ്ദേഹത്തിന്റെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ശക്തവും, സ്വാശ്രയത്വമുള്ളതും, ദയയുള്ളതുമായ ഡോ. കലാം വിഭാവനം ചെയ്ത ഇന്ത്യയെ കെട്ടിപ്പടുക്കുന്നത് നമ്മൾ തുടരുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി X-ൽ (മുമ്പ് ട്വിറ്റർ) കുറിച്ചത് ഇപ്രകാരമാണ്:
“ഡോ. എ.പി.ജെ. അബ്ദുൾ കലാം ജിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തെ സ്മരിക്കുന്നു. യുവമനസ്സുകളിൽ അഗ്നി പകരുകയും, വലിയ സ്വപ്നങ്ങൾ കാണാൻ നമ്മുടെ രാജ്യത്തെ പ്രചോദിപ്പിക്കുകയും ചെയ്ത ഒരു വിസ്മയദർശിയായാണ് അദ്ദേഹം ഓർമ്മിക്കപ്പെടുന്നത്. വിനയവും കഠിനാധ്വാനവുമാണ് വിജയത്തിന് അത്യന്താപേക്ഷിതമെന്ന് അദ്ദേഹത്തിന്റെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു. അദ്ദേഹം വിഭാവനം ചെയ്ത ഇന്ത്യയെ – ശക്തവും, സ്വാശ്രയത്വമുള്ളതും, ദയയുള്ളതുമായ ഒരു ഇന്ത്യയെ – നമ്മൾ തുടർന്നും കെട്ടിപ്പടുക്കട്ടെ.”
With input from PMINDIA
For more details: The Indian Messenger



