STORY & POEMS

ഗന്ധർവ്വ മാനസം (കവിത) വൃത്തം: കേക- സുധീരൻ പ്രയാർ എഴുതിയത്

പിന്നെയും കേൾക്കുന്നേതോ, കോകില ശാന്ത സ്വനം
പിൻ ‍തിരിഞ്ഞെങ്ങോ പോയി, ഓർമ്മപോൽ ഗാന്ധർവ്വത്വം

ശിക്ഷവാങ്ങിയിട്ടേറെ, കാലമായ് മണ്ടുന്നേവം
പന്തിരുകൂട്ടത്തിലാം, ഭ്രാന്തനെപ്പോലിന്നു ഞാൻ ‍

വീണകൾ ‍ മീട്ടി ഞങ്ങൾ, ഗായകർ ‍ ഗന്ധർവ്വന്‍മാർ
വീഥിയിലലർ ‍ തൂകി, ദേവരേ സ്വീകരിക്കാൻ

എങ്കിലുമെന്തേയന്ന് , പാകമായില്ലയീണം
തന്തികൾ പൊട്ടിയതാം, താണുപോയതാം സ്വരം

കിന്നര കാലത്തിന്‍റെ, ഓർമ്മതൻ ഹർഷാരവം
കേൾ‍ക്കയായ് കാതിലാകെ , കോകില സ്വനം പോലെ

പിന്നെയും കേൾക്കുന്നേതോ, കോകില ശാന്ത സ്വനം
പിന്തുടർന്നിടാം രവം, കേൾ‍ക്കുന്ന വീഥി നോക്കി

ഈ ധര ദുഃഖത്താലെ, വേരിട്ടോരരം പുല്ലിന്‍
മൂര്‍ച്ചയിൽ മേനിയാകെ, കീറവേ നീറീടിലും

പോയൊരാ കാലത്തിന്റെ, ഓർമ്മകൾ മന്ദം മോഹ
ചാമരം വീശിയെന്നേ, നാകത്തിലെത്തിച്ചാലും

പോകുവാൻ ആടിക്കാറ്റായ്, സാധ്യമല്ലെനിക്കിന്നെന്‍
മാനസം മഞ്ചു നാട്ടിൽ, പൂക്കളായേകിപ്പോയി

ഈ വന സൌന്ദര്യവും, ചേലെഴും മാരിക്കാറും
പുങ്കുയിൽ പാടും വർണ്ണ, കാനന വാസന്തവും

വിട്ടെറിഞ്ഞിട്ടിന്നയ്യോ, പോകുവാനൊന്നും വയ്യ
വിസ്തൃത സ്വർഗ്ഗത്തിലെ , രാജസപ്രൗഢന്‍മാരെ

ശാപമായ് മണ്ണിൽ വീണ, മാനുഷജന്മത്തില്‍ ഞാന്‍
മോഹിതനല്ലേ തീർത്തും ദേവരാജ്യമേ നന്ദി.

For more details: The Indian Messenger

Related Articles

Back to top button