GULF & FOREIGN NEWSINDIA NEWS

ട്രംപിന് സുപ്രീം കോടതിയിൽ തിരിച്ചടി; ഇന്ത്യയ്ക്കുള്ള നികുതി 10 ശതമാനമായി കുറച്ചു.

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപകമായ ഇറക്കുമതി നികുതി നയത്തിന് യുഎസ് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. ഇതേത്തുടർന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ നികുതി 18 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറച്ചു. പുതിയ ആഗോള ലെവി പ്രകാരം പുതുക്കിയ നിരക്കുകൾ ഫെബ്രുവരി 24 മുതൽ 150 ദിവസത്തേക്ക് പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. 1974-ലെ ട്രേഡ് ആക്റ്റ് സെക്ഷൻ 122 പ്രകാരമുള്ള അധികാരമുപയോഗിച്ചാണ് ട്രംപ് പുതിയ ഉത്തരവിൽ ഒപ്പുവെച്ചത്. ഈ നിയമമനുസരിച്ച് പെയ്‌മെന്റ് ബാലൻസിലെ പോരായ്മകൾ പരിഹരിക്കാൻ 150 ദിവസത്തേക്ക് പരമാവധി 15 per cent വരെ മാത്രമേ നികുതി ചുമത്താൻ പ്രസിഡന്റിന് അധികാരമുള്ളൂ. മരുന്ന് നിർമ്മാണം തുടങ്ങിയ ചില മേഖലകളെയും കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളെയും പുതിയ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. (NDTV)

For more details: The Indian Messenger

Related Articles

Back to top button