ദക്ഷിണ ഇറാനിലെ പെൺപള്ളിക്കൂടത്തിൽ ഇസ്രായേൽ-യുഎസ് ആക്രമണം; 51മരണം

മിനാബ്/ടെഹ്റാൻ: ദക്ഷിണ ഇറാനിലെ മിനാബിൽ പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിന് നേരെയുണ്ടായ ഇസ്രായേൽ-യുഎസ് വ്യോമാക്രമണത്തിൽ വിദ്യാർത്ഥിനികളടക്കം 40 പേർ കൊല്ലപ്പെട്ടു. ഇറാനിൽ ശനിയാഴ്ച ആരംഭിച്ച സൈനിക നീക്കത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ പ്രധാന മരണസംഖ്യയാണിത്. മിനാബിലെ റെവല്യൂഷണറി ഗാർഡ് (IRGC) താവളത്തിന് സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ആക്രമണത്തിന് പിന്നാലെ, 1979 മുതൽ രാജ്യം ഭരിക്കുന്ന ഇസ്ലാമിക ഭരണകൂടത്തിനെതിരെ ജനങ്ങൾ രംഗത്തിറങ്ങണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്തു. “നിങ്ങളുടെ വിധി സ്വന്തം കൈകളിലെടുക്കാൻ സമയമായി” എന്ന് ട്രംപ് ഇറാനികളോട് പറഞ്ഞു. സമാനമായ സന്ദേശമാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നൽകിയത്. ഇറാനിലെ ജനങ്ങൾക്ക് സ്വന്തം ഭാവി തീരുമാനിക്കാനുള്ള സാഹചര്യം ഈ സംയുക്ത സൈനിക നീക്കത്തിലൂടെ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ടെഹ്റാനിലെ പരമോന്നത നേതാവിന്റെ ഓഫീസിന് സമീപം ഉൾപ്പെടെ രാജ്യമൊട്ടാകെ സ്ഫോടനങ്ങൾ തുടരുകയാണ്.
മിനാബ്/ടെഹ്റാൻ: ദക്ഷിണ ഇറാനിലെ മിനാബിൽ പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിന് നേരെയുണ്ടായ ഇസ്രായേൽ-യുഎസ് വ്യോമാക്രമണത്തിൽ വിദ്യാർത്ഥിനികളടക്കം 40 പേർ കൊല്ലപ്പെട്ടു. ഇറാനിൽ ശനിയാഴ്ച ആരംഭിച്ച സൈനിക നീക്കത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ പ്രധാന മരണസംഖ്യയാണിത്. മിനാബിലെ റെവല്യൂഷണറി ഗാർഡ് (IRGC) താവളത്തിന് സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ആക്രമണത്തിന് പിന്നാലെ, 1979 മുതൽ രാജ്യം ഭരിക്കുന്ന ഇസ്ലാമിക ഭരണകൂടത്തിനെതിരെ ജനങ്ങൾ രംഗത്തിറങ്ങണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്തു. “നിങ്ങളുടെ വിധി സ്വന്തം കൈകളിലെടുക്കാൻ സമയമായി” എന്ന് ട്രംപ് ഇറാനികളോട് പറഞ്ഞു. സമാനമായ സന്ദേശമാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നൽകിയത്. ഇറാനിലെ ജനങ്ങൾക്ക് സ്വന്തം ഭാവി തീരുമാനിക്കാനുള്ള സാഹചര്യം ഈ സംയുക്ത സൈനിക നീക്കത്തിലൂടെ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ടെഹ്റാനിലെ പരമോന്നത നേതാവിന്റെ ഓഫീസിന് സമീപം ഉൾപ്പെടെ രാജ്യമൊട്ടാകെ സ്ഫോടനങ്ങൾ തുടരുകയാണ്. (NDTV & AlJazeera)
For more details: The Indian Messenger



