GULF & FOREIGN NEWSTOP NEWS

ഇറാനെതിരെ കുർദിഷ് വിമതരെ ആയുധമണിയിക്കാൻ അമേരിക്ക.

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം മുറുകുന്നതിനിടെ, അവിടുത്തെ ഭരണകൂടവിരുദ്ധ ഗ്രൂപ്പുകളെയും കുർദിഷ് സായുധ സേനയെയും സഹായിക്കുന്ന കാര്യം അമേരിക്കൻ ഭരണകൂടം സജീവമായി പരിഗണിക്കുന്നു. സിഎൻഎൻ, വാൾ സ്ട്രീറ്റ് ജേർണൽ എന്നിവ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം സിഐഎയും വൈറ്റ് ഹൗസും കുർദിഷ് നേതാക്കളുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. ഇറാന്റെ പടിഞ്ഞാറൻ അതിർത്തിയിലുള്ള മലനിരകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുർദിഷ് സേനയ്ക്ക് ആയുധങ്ങളും പരിശീലനവും നൽകാനാണ് നീക്കം.

വ്യോമാക്രമണത്തിലൂടെ മാത്രം ഇറാന്റെ ആണവപദ്ധതികൾ പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയില്ലെന്ന തിരിച്ചറിവാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ. ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളായ നടാൻസ്, ഫോർഡോ എന്നിവ ഭൂമിക്കടിയിൽ 80 മുതൽ 90 മീറ്റർ വരെ ആഴത്തിൽ പാറകൾക്കുള്ളിലായാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് തകർക്കുക എന്നത് അതീവ ദുഷ്കരമാണ്. “അറിവിനെ ബോംബിട്ട് നശിപ്പിക്കാൻ കഴിയില്ല” എന്ന മുൻ ഐഎഇഎ മേധാവി മുഹമ്മദ് എൽബറാദിയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട്, സൈനിക നടപടിക്കൊപ്പം തന്നെ രാഷ്ട്രീയമായ അട്ടിമറികൾക്കും അമേരിക്ക ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. (TNIE)

For more details: The Indian Messenger

Related Articles

Back to top button