INDIA NEWSKERALA NEWSTOP NEWS

കൊല്ലം ക്ഷേത്രോത്സവത്തിനിടെ 19-കാരൻ കുത്തേറ്റു മരിച്ചു; നാടിനെ നടുക്കി അക്രമിസംഘത്തിന്റെ ക്രൂരത

കൊല്ലം മുഖത്തല ചെമ്പകശേരി ക്ഷേത്രോത്സവ ഘോഷയാത്രയ്ക്കിടയിലുണ്ടായ സംഘർഷത്തിൽ 19 വയസ്സുകാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കൊല്ലപ്പെട്ടു. മുഖത്തല കിഴവൂർ സജീവ് ഭവനത്തിൽ പരേതനായ സജീവിൻ്റെയും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥ സൗമ്യയുടെയും മകൻ തേജസ്സാണ് മരിച്ചത്. ഉത്സവ ഫ്ലോട്ടിന് മുന്നിൽ ഒരു സംഘം അതിക്രമിച്ചു കയറി നൃത്തം ചെയ്തത് സംഘാടകനായ തേജസ്സ് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായത്. വാക്കേറ്റത്തിനിടയിൽ സംഘത്തിലൊരാൾ കൈയ്യിൽ കരുതിയിരുന്ന കത്തിയുപയോഗിച്ച് തേജസ്സിനെ കുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അക്രമിസംഘം മാരകായുധങ്ങളുമായി എത്തിയത് ആസൂത്രിതമാണോ എന്ന് പോലീസ് സംശയിക്കുന്നു. പിതാവ് നേരത്തെ മരിച്ച തേജസ്സിനെ ഏറെ കഷ്ടപ്പെട്ടാണ് അമ്മ വളർത്തിയത്. സർക്കാർ സർവ്വീസിൽ ജോലി ലഭിച്ച അമ്മയുടെയും സഹോദരിയുടെയും വലിയ പ്രതീക്ഷയായിരുന്ന തേജസ്സിന്റെ അപ്രതീക്ഷിത മരണം നാടിനെയാകെ കണ്ണീരിലാഴ്ത്തി.

കേസിൽ നാല് പ്രതികളെ പോലീസ് പിടികൂടി. മുഖത്തല സ്വദേശികളായ ആദിത്യൻ (18), ബിനു (26), പ്രജിത്ത് (27), വെളിച്ചകാല സ്വദേശി അഖിൽ രാജ് (28) എന്നിവരാണ് പിടിയിലായത്. സംഭവത്തിന് ശേഷം കണ്ണനല്ലൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ സിറ്റി പോലീസ് കമ്മീഷണർ ഹേമലതയുടെ നിർദ്ദേശപ്രകാരം എസിപി അനുരൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ആസൂത്രിതമായാണോ പ്രതികൾ മാരകായുധങ്ങളുമായി എത്തിയതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പരേതനായ സജീവിന്റെയും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥ സൗമ്യയുടെയും മകനായ തേജസ്സിന്റെ മരണം നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. (Kerala News)

For more details: The Indian Messenger

Related Articles

Back to top button