INDIA NEWSKERALA NEWSTOP NEWS
രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: സിപിഎം നേതാക്കൾക്കെതിരെ ബാങ്ക് രേഖകൾ പുറത്ത്; പലിശ തട്ടിയെടുത്തതായി ആരോപണം.

പയ്യന്നൂർ: സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റിക്ക് കീഴിലെ രക്തസാക്ഷി ധനരാജ് ഫണ്ട് തട്ടിപ്പ് കേസിൽ പാർട്ടിയെ വെട്ടിലാക്കി കൂടുതൽ തെളിവുകൾ പുറത്ത്. കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പിരിച്ചെടുത്ത തുകയിൽ നിന്ന് 40 ലക്ഷം രൂപ മുതിർന്ന നേതാക്കൾ സ്വന്തം പേരിൽ സ്ഥിരനിക്ഷേപം നടത്തിയതിന്റെ ബാങ്ക് രേഖകളാണ് മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ പുറത്തുവിട്ടത്. തിരഞ്ഞെടുപ്പ് കാലത്ത് ഈ രേഖകൾ പുറത്തുവന്നത് സി.പി.എമ്മിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
ബാങ്ക് രേഖകൾ പ്രകാരം 2016 നവംബർ 3-ന് നേതാക്കളായ ടി.ഐ. മധുസൂദനൻ, കെ.പി. മധു എന്നിവരുടെ പേരിൽ പയ്യന്നൂർ റെയിൽവേ ഗേറ്റ് ബ്രാഞ്ചിലാണ് ഈ തുക നിക്ഷേപിച്ചത്. രണ്ട് വർഷത്തോളം ഈ തുക ഇവരുടെ വ്യക്തിഗത അക്കൗണ്ടുകളിൽ തുടർന്നു. പിന്നീട് പാർട്ടിയിൽ തർക്കമുണ്ടായപ്പോൾ അസൽ തുക തിരിച്ചടച്ചെങ്കിലും, ഈ കാലയളവിൽ ലഭിച്ച പലിശ നേതാക്കൾ സ്വന്തമാക്കിയെന്നാണ് ആരോപണം. കൂടാതെ, കുടുംബസഹായ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ ഏരിയ സെക്രട്ടറി സ്വന്തം ആവശ്യത്തിനായി വകമാറ്റിയെന്നും ഇതിനായി വ്യാജ രേഖകൾ ചമച്ചുവെന്നും കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നു. (Kerala News)
ബാങ്ക് രേഖകൾ പ്രകാരം 2016 നവംബർ 3-ന് നേതാക്കളായ ടി.ഐ. മധുസൂദനൻ, കെ.പി. മധു എന്നിവരുടെ പേരിൽ പയ്യന്നൂർ റെയിൽവേ ഗേറ്റ് ബ്രാഞ്ചിലാണ് ഈ തുക നിക്ഷേപിച്ചത്. രണ്ട് വർഷത്തോളം ഈ തുക ഇവരുടെ വ്യക്തിഗത അക്കൗണ്ടുകളിൽ തുടർന്നു. പിന്നീട് പാർട്ടിയിൽ തർക്കമുണ്ടായപ്പോൾ അസൽ തുക തിരിച്ചടച്ചെങ്കിലും, ഈ കാലയളവിൽ ലഭിച്ച പലിശ നേതാക്കൾ സ്വന്തമാക്കിയെന്നാണ് ആരോപണം. കൂടാതെ, കുടുംബസഹായ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ ഏരിയ സെക്രട്ടറി സ്വന്തം ആവശ്യത്തിനായി വകമാറ്റിയെന്നും ഇതിനായി വ്യാജ രേഖകൾ ചമച്ചുവെന്നും കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നു. (Kerala News)
For more details: The Indian Messenger



