INDIA NEWS

ഓച്ചിറക്കളിക്ക് പടനിലം ഒരുങ്ങി

Sponsored

ഓച്ചിറ ക്കളി ഒരു ആയോദ്ധനകല ഉത്സവമാണ്, തിരുവിതാംകൂറിന്റെ മഹാരാജാവായ മാർത്താണ്ഡവർമ്മയും കായംകുളം രാജാവും തമ്മിൽ നടന്ന കായംകുളം യുദ്ധത്തെ അനുസ്മരിച്ച് ആഘോഷിക്കുന്നു. ഈ യുദ്ധം നടന്നത് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിനോട് ചേർന്ന സമതലമായ പാടശേഖരത്തിലും കരാ പ്രദേശങ്ങളിലും ആണ്.

ഓച്ചിറ ക്ഷേത്രം അതിന്റെ പ്രത്യേകത കൊണ്ട് ശ്രദ്ധേയമാണ് ഭക്തർ പ്രധാനശക്തിയായ പരബ്രഹ്മനെ (ആദിമ രൂപരഹിത ശക്തി – ഭഗവാൻ ശിവൻ) ക്ഷേത്രത്തിലെ വലിയ ആൽ മരങ്ങളുടെ കീഴിൽ (ആൽത്തറകൾ) ആരാധിക്കുന്നു.

രണ്ട് ദിവസങ്ങളോളം നീളുന്ന ഓച്ചിറക്കളിയിൽ, യുദ്ധഭടന്മാരായി അണിയിച്ചൊരുങ്ങിയ പുരുഷന്മാരുടെ രണ്ടു ചേരികൾ തമ്മിൽ യുദ്ധം സമാനമായ പ്രദർശന പോരാട്ടം നടത്തുന്നു. മുട്ടിന് താഴെയോളം വെള്ളം നിറഞ്ഞ പാടവെള്ളത്തിൽ കയറിക്കളിച്ച്, വാൾ, പരിച, ചെറു വടി എന്നിവ ഉപയോഗിച്ച് പോരാടുന്നു .

ഈ കലാപരിപാടികൾ 52 കരകളിലായി നിന്നുള്ള പതിനായിരങ്ങളോളം ആളുകൾക്കാണ്, പ്രത്യേകിച്ചും ഓണാട്ടുകര മേഖലയിലുള്ള കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെയും കരകളിൽ നിന്നുള്ളവരുടെത്. ഓരോ കരയുടെയും സംഘത്തെ പരിശീലിപ്പിക്കുന്നവർ ‘കളരി (കളി) ആശാൻമാർ’ എന്നാറിയപ്പെടുന്നു. ഈ ദിവസത്തിൽ 200-ത്തിലധികം ടീമുകൾ പടനിലത്തിൽ എത്തിച്ചേരും

Sponsored

അങ്കത്തിനു സമയമായി എന്ന സൂചന നൽകികൊണ്ട്‌ ശ്രീകൃഷ്ണപ്പരുന്ത്‌ ആകാശത്തിൽ കളിക്കളത്തിന്‌ മുകളിലായി വട്ടമിട്ട്‌ പറക്കുമ്പോൾ ഇരുകരകളിൽ നിന്നും കരനാഥന്മാർ പടനിലത്തേക്ക്‌ കുതിക്കുന്നു. പരസ്പരം ഹസ്‌തദാനം ചെയ്‌ത്‌ കര പറഞ്ഞ്‌ അങ്കം കുറിക്കുന്നു. അടുത്ത ദിവസം പടനിലത്ത്‌ മുഖാമുഖം കാണാം എന്ന്‌ പ്രതിജ്ഞയെടുത്ത്‌ പിരിയുന്നതോടെ ആദ്യ ദിവസത്തെ ചടങ്ങുകൾ അവസാനിക്കും. രണ്ടാം ദിവസം ഉച്ചയ്ക്ക്‌ ശേഷം യോദ്ധാക്കൾ കളിക്കണ്ടത്തിൽ എത്തുകയും ‘തകിടകളിയിൽ’ പ്രാഗല്ഭ്യം തെളിയിച്ച്‌ കളിക്കുശേഷം ഭരണസമിതി സമ്മാനമായി നൽകുന്ന ‘പണക്കിഴി’ സ്വീകരിച്ച്‌ സദ്യയുണ്ട്‌ കരകളിലേക്ക്‌ മടങ്ങുന്നതോടെ ഓച്ചിറക്കളിക്ക്‌ തിരശ്ശീല വീഴുന്നു.

Sponsored

കരകളിൽ നിന്നു വരുന്ന കളരി ഗുരുക്കന്മാരുടെ നേതൃത്വത്തിൽ അയ്യായിരത്തിൽപ്പരം അഭ്യാസികൾ ഋഷഭവാഹനത്തിലുള്ള ഭഗവാന്റെ എഴുന്നള്ളത്തിന്‌ അകമ്പടി സേവിക്കും. എഴുന്നള്ളത്ത്‌ കിഴക്കും പടിഞ്ഞാറും ആൽത്തറകൾ ചുറ്റി മഹാലക്ഷ്മി ക്കാവും ഗണപതി ആൽത്തറയും കടന്ന്‌ എട്ടുകണ്ടത്തിന്റെ നടുവിലെ ത്തുന്നു. തുടർന്ന്‌ യോദ്ധാക്കൾ കിഴക്കും പടിഞ്ഞാറും കരകളിലെത്തി മെയ്‌ വഴക്കവും അഭ്യാസങ്ങളും പ്രദർശിപ്പിക്കുന്ന ‘കരക്കളി’ ആരംഭിക്കുന്നു. നാളെയാണ് ഓച്ചിറക്കളിക്ക് തുടക്കം.

Sponsored

(Courtesy: Wikipedia)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button