INDIA NEWSTOP NEWS

കൊൽക്കത്തയിലെ ആശ്രമത്തിൽ നിന്ന് ഹിന്ദു സന്യാസിമാരെ പുറത്താക്കി ടിഎംസി കൗൺസിലർ; കാവി വേഷം ധരിച്ച കള്ളന്മാരെന്ന് ആക്ഷേപം.

Sponsored

കൊൽക്കത്ത: കൊൽക്കത്ത കോർപ്പറേഷനിലെ 70-ാം വാർഡ് തൃണമൂൽ കോൺഗ്രസ് കൗൺസിലർ അഷിം ബസു ഭവാനിപ്പൂരിലെ ഹിന്ദു ആശ്രമത്തിൽ അതിക്രമിച്ചു കയറി സന്യാസിമാരെ പുറത്താക്കി. ഭവാനിപ്പൂരിലെ ഭോലാനന്ദ ഗിരി ആശ്രമത്തിലാണ് സംഭവം നടന്നത്. പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഈ സന്യാസിമാർ. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഇവർ എത്തിയതെന്ന് ആരോപിച്ചാണ് കൗൺസിലർ ഇവരെ ബലം പ്രയോഗിച്ച് പുറത്താക്കിയത്.

Sponsored

സന്യാസിമാരെ മർദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയ അഷിം ബസു, ആശ്രമത്തിലേക്കുള്ള വൈദ്യുതിയും കുടിവെള്ളവും വിച്ഛേദിക്കുമെന്നും പറഞ്ഞു. പ്രദേശത്ത് ഹൈന്ദവ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനാണ് തങ്ങളെ ആക്രമിച്ചതെന്ന് സന്യാസിമാർ ആരോപിച്ചു. സന്യാസിമാരോട് ആക്രോശിക്കുന്നതിന്റെയും അവർ വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്യുന്നതിനെയും വീഡിയോ ചിത്രീകരിക്കുന്നതിനെയും ചോദ്യം ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ കൗൺസിലർ തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

Sponsored

പുറത്തുനിന്നുള്ള അപരിചിതർ വീടുകൾ സന്ദർശിക്കുന്നത് സുരക്ഷാ ഭീഷണിയാണെന്നും സന്യാസിമാരുടെ വേഷം കെട്ടിയ കള്ളന്മാരാകാം ഇവരെന്നും അഷിം ബസു വീഡിയോയിൽ ആരോപിക്കുന്നു. സന്യാസിമാരുടെ കയ്യിൽ ആൻഡ്രോയിഡ് ഫോണുകൾ ഉണ്ടെന്നും അവർ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇവർക്കെതിരെ പോലീസിൽ കേസ് നൽകുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. എന്നാൽ തങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്നും ശുദ്ധമായ മതപരമായ കാര്യങ്ങൾക്കാണ് വീടുകൾ സന്ദർശിച്ചതെന്നും സന്യാസിമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. (OPIndia)

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button