INDIA NEWSKERALA NEWSTOP NEWS

റാഗിങ് നിരോധന നിയമ ഭേദഗതി: നിർണായക നീക്കത്തിന് പച്ചക്കൊടി; മന്ത്രിസഭാ അംഗീകാരം നൽകുന്നതിൽ തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ.

Sponsored

കൊച്ചി: സംസ്ഥാനത്ത് റാഗിങ് നിരോധന നിയമ ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം നൽകുന്നതിൽ തടസമില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കേരള ഹൈക്കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചിന് മുന്നിലാണ് കമ്മിഷൻ നിലപാട് വ്യക്തമാക്കിയത്. ഇതോടെ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിലാക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി.

Sponsored

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ, റാഗിങ് നിരോധനം പോലുള്ള അടിയന്തര പ്രാധാന്യമുള്ള ഒരു വിഷയത്തിൽ ഭേദഗതി കൊണ്ടുവരാൻ മന്ത്രിസഭാ യോഗം ചേരാൻ കഴിയുമോ എന്ന് കോടതി നേരത്തെ ആരാഞ്ഞിരുന്നു. നിയമം നടപ്പിലാക്കേണ്ടതിന്റെ അനിവാര്യത കണക്കിലെടുത്താണ് കോടതി ഇളവ് ആവശ്യപ്പെട്ടത്. ഇതിന് മറുപടിയായാണ് പെരുമാറ്റച്ചട്ടത്തിലെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചത്.

Sponsored

റാഗിങ് നിരോധന നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായും മന്ത്രിസഭയുടെ ഔദ്യോഗിക അംഗീകാരം മാത്രമാണ് ഇനി വേണ്ടതെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു. സമഗ്രമായ റാഗിങ് നിരോധന നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. കേസ് ജൂൺ 10-ന് വീണ്ടും പരിഗണിക്കാൻ കോടതി നിശ്ചയിച്ചു. (KN)

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button