മലപ്പുറത്ത് വിദ്യാർത്ഥിനിയുടെ കയ്യൊടിഞ്ഞ സംഭവം; അധ്യാപകനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

മലപ്പുറം: മലപ്പുറം കൽപകഞ്ചേരി കല്ലിങ്ങലിൽ മർദനമേറ്റ് കുട്ടിയുടെ കൈ ഒടിഞ്ഞ സംഭവത്തിൽ അധ്യാപകന് സസ്പെൻഷൻ. കല്ലിങ്ങൽ എംഎസ്എം എച്ച്എസ്എസിലെ അധ്യാപകൻ ബൽരാജിനെയാണ് സസ്പെൻഡ് ചെയ്തത്. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് നടപടി.
വെള്ളിയാഴ്ചയായിരുന്നു കല്ലിങ്ങൽ സ്വദേശിയായ 10 വയസുകാരിക്ക് അധ്യാപകന്റെ മർദനമേൽക്കുന്നത്. പനിയായതുകാരണം മൂന്ന് ദിവസം അവധിയായിരുന്ന കുഞ്ഞ് സ്കൂളിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം. നോട്ട്ബുക്കിൽ എഴുതിക്കൊണ്ടിരിക്കേ അധ്യാപകൻ കുട്ടിയെ മർദിക്കുകയായിരുന്നു. വലത് കൈപ്പത്തിക്കായിരുന്നു അടിച്ചത്. ചൂരൽ കൊണ്ടുള്ള അടിയിൽ കുട്ടിയുടെ കൈപ്പത്തിയുടെ ഭാഗം പൊട്ടി. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. സ്കൂൾ മാനേജ്മെന്റിനും പരാതി നൽകി.
പൊലീസിന് നൽകിയ പരാതിയിൻമേൽ പൊലീസ് കേസെടുക്കുകയും അധ്യാപകനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇയാളെ റിമാൻഡ് ചെയ്യുകയും ചെയ്തു. അധ്യാപകനിപ്പോൾ തവനൂർ ജയിലിലാണ്. അതേസമയത്ത് തന്നെയാണ് സ്കൂളിന്റെ ഭാഗത്ത് നിന്ന് അധ്യാപകനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള നടപടി വന്നത്. അധ്യാപകനെതിരെ മറ്റു വിദ്യാർത്ഥികളും സമാനമായ പരാതി ഉന്നയിച്ചിട്ടുണ്ട്.
Short Brief
A teacher named Balraj from MSM HSS, Kallingal in Malappuram has been suspended and remanded to Tavanur jail after beating a 10-year-old girl with a cane, fracturing her right hand. The incident occurred on Friday when the child returned to school after taking sick leave for three days. Following complaints from the child’s parents, the police arrested the teacher, and the school management took strict disciplinary action. Other students have also reportedly raised similar allegations against him.
(With inputs from MN)
For more details: The Indian Messenger



