INDIA NEWSTOP NEWS

നിലച്ചു ആ നാദം; സംഗീത ഇതിഹാസം ആശാ ഭോസ്‌ലെ ഇനി ഓർമ്മ.

Sponsored

മുംബൈ: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സംഗീതാസ്വാദകരെ തന്റെ സ്വരമാധുരിയിൽ മയക്കിയ വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ശനിയാഴ്ച വൈകുന്നേരം ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച അവർക്ക് പിന്നീട് ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം നിലച്ചതായി (Multi-organ failure) ഡോക്ടർമാർ അറിയിച്ചു.

Sponsored

ആലാപനത്തിലെ വൈവിധ്യം കൊണ്ടും ശബ്ദത്തിലെ വശ്യത കൊണ്ടും ഇന്ത്യൻ സിനിമയുടെ സുവർണ്ണകാലം അടക്കിവാണ ഗായികയായിരുന്നു ആശാ ഭോസ്‌ലെ. പ്രണയഗാനങ്ങൾ മുതൽ ഗസലുകൾ വരെയും, ശാസ്ത്രീയ സംഗീതം മുതൽ ചടുലമായ നൃത്തഗാനങ്ങൾ വരെയുമുള്ള ആയിരക്കണക്കിന് ഗാനങ്ങൾ അവർ ആസ്വാദകർക്ക് സമ്മാനിച്ചു. പ്രശസ്ത മറാഠി ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമതിയുടേയും മകളായി 1933 സെപ്റ്റംബറിലാണ് ആശ ജനിച്ചത്. അന്തരിച്ച സംഗീത സാമ്രാജ്ഞി ലതാ മങ്കേഷ്‌കറുടെ ഇളയ സഹോദരിയാണ്.

Sponsored

1943-ൽ മറാഠി ചിത്രമായ ‘മജാ ബലി’ലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ബോളിവുഡിൽ ഷംഷാദ് ബീഗം, ഗീതാ ദത്ത് തുടങ്ങിയവർ തിളങ്ങിനിന്ന കാലത്ത് തന്റെ സ്വതന്ത്രമായ ഇടം അവർ കണ്ടെത്തി. 1960-കളിലും 70-കളിലും സംഗീത സംവിധായകൻ ആർ.ഡി. ബർമ്മനുമായുള്ള കൂട്ടുകെട്ട് നിരവധി ഹിറ്റുകൾക്ക് ജന്മം നൽകി. പിന്നീട് ഇരുവരും വിവാഹിതരായി. കരിയറിൽ 12,000-ത്തിലധികം ഗാനങ്ങൾ പാടി റെക്കോർഡ് ചെയ്തിട്ടുള്ള അവർക്ക് 2000-ൽ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും 2008-ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. (IN)

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button