INDIA NEWSTOP NEWS

തമിഴ്‌നാട്ടിൽ രഥചക്രത്തിനും മതിലിനുമിടയിൽ കുടുങ്ങി എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു.

Sponsored

നാമക്കൽ: തമിഴ്‌നാട്ടിലെ നാമക്കൽ തിരുച്ചെെങ്കോട് അർത്ഥനാരീശ്വരർ ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിനിടെയുണ്ടായ ദരുണമായ അപകടത്തിൽ പെട്ട് 18 വയസുകാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു. മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. ക്ഷേത്രരഥത്തിന്റെ ചക്രത്തിനും സമീപത്തെ മതിലിനുമിടയിൽ ഇരുവരും കുടുങ്ങിപ്പോകുകയായിരുന്നു. തിരുച്ചെെങ്കോട് സ്വദേശിയും ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായ ജി. ഹർഷവർദ്ധൻ ആണ് മരിച്ചത്.

Sponsored

ക്ഷേത്രത്തിലെ വൈകാശി വിശാഖം ആഘോഷങ്ങളുടെ ഭാഗമായി നടന്ന രഥഘോഷയാത്രയ്ക്കിടയിലാണ് അപകടം സംഭവിച്ചത്. പുതുതായി നിർമ്മിച്ച ക്ഷേത്രരഥം ഇതാദ്യമായാണ് ഉത്സവത്തിന് ഉപയോഗിക്കുന്നത് എന്നതിനാൽ ഇത്തവണത്തെ ഉത്സവം ഏറെ പ്രാധാന്യമർഹിക്കുന്നതായിരുന്നു. ദൃക്‌സാക്ഷികളും അധികൃതരും പറയുന്നതനുസരിച്ച്, ഘോഷയാത്ര ആരംഭിക്കുന്നതിന് മുൻപ് രഥം ഒരു മതിലിനോട് ചേർന്നാണ് നിർത്തിയിട്ടിരുന്നത്. ഭക്തർ രഥം വലിച്ച് മുന്നോട്ട് നീക്കാൻ തുടങ്ങിയപ്പോൾ, അത് അപ്രതീക്ഷിതമായി പിന്നോട്ട് ഉരുളുകയും വശങ്ങളിലേക്ക് ചരിഞ്ഞ് നീങ്ങുകയുമായിരുന്നു.

Sponsored

ഈ പെട്ടെന്നുള്ള ചലനം കാരണം രഥചക്രവും സമീപത്തെ മതിലും തമ്മിലുള്ള അകലം പെട്ടെന്ന് കുറയുകയും, ഈ ഇടുങ്ങിയ സ്ഥലത്ത് നിന്നിരുന്ന രണ്ട് യുവാക്കൾ അതിനിടയിൽ കുടുങ്ങുകയുമായിരുന്നു. ചക്രത്തിനും മതിലിനുമിടയിൽ അമർന്നുപോയ ഹർഷവർദ്ധന് കടുത്ത ആന്തരിക പരിക്കേറ്റു. കൂറ്റൻ രഥം മാറ്റി യുവാവിനെ രക്ഷപ്പെടുത്താൻ ഭക്തരും അധികൃതരും കഠിനമായി ശ്രമിച്ചെങ്കിലും ഏതാണ്ട് അഞ്ച് മിനിറ്റോളം അവൻ അതിനിടയിൽ തന്നെ കുടുങ്ങിക്കിടന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

Sponsored

പുറത്തെടുക്കുമ്പോൾ ഹർഷവർദ്ധൻ അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ തിരുച്ചെെങ്കോട് സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി സേലം ഗവൺമെന്റ് മോഹൻ കുമാരമംഗലം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടുത്ത ആന്തരിക രക്തസ്രാവവും ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതരമായ പരിക്കുമാണ് മരണകാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സമീപത്ത് നിന്നിരുന്ന മറ്റൊരു യുവാവായ ജി. ശഷ്ടിഗനും (19) ഗുരുതരമായി പരിക്കേൽക്കുകയും കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയുമാണ്.

അപകടത്തെത്തുടർന്ന് മുഖ്യമന്ത്രി വിജയ് ഹർഷവർദ്ധന്റെ കുടുംബത്തെ അനുശോചനം അറിയിക്കുകയും മുഖ്യമന്ത്രിയുടെ പൊതു ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ ധനസഹായം (solatium) പ്രഖ്യാപിക്കുകയും ചെയ്തു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശഷ്ടിഗന് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാനും അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Short Brief

An 18-year-old engineering student, G Harshavardhan, lost his life and a 19-year-old youth sustained severe injuries after becoming trapped between a temple chariot wheel and an adjacent wall during the Vaikasi Visakam festival at Arthanareeswarar Temple in Tiruchengode, Tamil Nadu. The accident occurred when the newly built chariot unexpectedly rolled backward and drifted sideways during the procession. Chief Minister Vijay expressed condolences and announced an ex-gratia of Rs 5 lakh for the deceased’s family.

(With inputs from TNIE)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button