GULF & FOREIGN NEWSTOP NEWS

പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സിഖ് ഗുരുദ്വാര തകർത്തു; ശക്തമായി അപലപിച്ച് ഇന്ത്യ.

Sponsored

ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ 125 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സിഖ് ഗുരുദ്വാര പ്രാദേശിക വ്യവസായി തകർത്ത സംഭവം വലിയ വിവാദമാകുന്നു. ഫറൂഖാബാദിലെ ‘ഗുരുദ്വാര ശ്രീ ഗുരു സിങ് സഭ സാഹിബ്’ തകർത്ത നടപടിയെ ശക്തമായ ഭാഷയിൽ അപലപിച്ച ഇന്ത്യ, ഇത് സിഖ് സമൂഹത്തിന്റെ പവിത്രമായ ആരാധനാലയത്തിന് നേരെ നടന്ന തികച്ചും അപലപനീയവും ആസൂത്രിതവുമായ അക്രമമാണെന്ന് വ്യക്തമാക്കി. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും ആവശ്യമായ എൻ.ഒ.സി (No Objection Certificate) പോലും വാങ്ങാതെ ജൂൺ 24-ന് രാത്രിയിലാണ് ഗുരുദ്വാര പൊളിച്ചുനീക്കിയതെന്ന് പാകിസ്താൻ അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ അതൃപ്തി രേഖപ്പെടുത്തി ന്യൂനപക്ഷ സിഖ് സമൂഹം പാകിസ്താനിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്താനും തകർക്കപ്പെട്ട ആരാധനാലയത്തിന്റെ ഭാഗങ്ങൾ എത്രയും വേഗം പുനർനിർമിച്ച് നൽകാനും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയസ്വാൾ പാകിസ്താനോട് ആവശ്യപ്പെട്ടു. പാകിസ്താനിൽ ന്യൂനപക്ഷങ്ങളുടെയും അവരുടെ ആരാധനാലയങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ഇസ്ലാമാബാദ് തയ്യാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പ്രാദേശിക അധികൃതരോ ഇവാക്യൂ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡോ (ETPB) ഈ വിഷയത്തിൽ കൃത്യമായ നടപടി സ്വീകരിക്കാത്തത് ഗുരുതരമായ ആശങ്കയുണ്ടാക്കുന്നതാണെന്ന് ജയസ്വാൾ പറഞ്ഞു. പാകിസ്താനിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയും അവരുടെ ആരാധനാലയങ്ങൾക്ക് നേരെയും നടക്കുന്ന വ്യവസ്ഥാപിതമായ ആക്രമണങ്ങളുടെ തുടർച്ചയാണ് ഇതെന്നും, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

അതേസമയം, ലാഹോറിൽ നിന്നും 70 കിലോമീറ്റർ അകലെയുള്ള ഫറൂഖാബാദിലെ ഈ ഗുരുദ്വാര തകർത്തതിനെതിരെ സിഖ് സമൂഹം വലിയ പ്രതിഷേധം ഉയർത്തിയതോടെ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് വിഷയത്തിൽ ഇടപെട്ടു. തുടർന്ന് പഞ്ചാബ് ന്യൂനപക്ഷ കാര്യ മന്ത്രി രമേഷ് സിങ് അറോറ സ്ഥലം സന്ദർശിക്കുകയും ഗുരുദ്വാര അടിയന്തരമായി പുനർനിർമിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ആരാധനാലയങ്ങളും സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, കഴിഞ്ഞ 80 വർഷമായി ഈ കെട്ടിടം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നുവെന്നും ഇവിടെ നിരവധി കുടുംബങ്ങളും കടകളും പ്രവർത്തിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രാദേശിക വ്യാപാരികൾ പുനർനിർമാണത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഒ ഒഴിപ്പിക്കൽ അനിവാര്യമാണെങ്കിൽ തങ്ങൾക്ക് പകരം സംവിധാനം ഒരുക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.

Sponsored

Short Brief

A 125-year-old historic Sikh shrine, Gurdwara Sri Guru Singh Sabha Sahib, located in Farooqabad in Pakistan’s Punjab province, was illegally demolished by a local businessman on June 24, sparking intense protests from the minority Sikh community. India strongly condemned the act, with Foreign Ministry spokesperson Randhir Jaiswal calling it a “targeted act of vandalism” and urging Islamabad to reconstruct the structure and ensure minority safety. Following the protests, Punjab Minorities Minister Ramesh Singh Arora visited the site and announced immediate restoration plans, despite reservations from local traders who claim the property had been abandoned for 80 years.

(With inputs from NDTV)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button