
ന്യൂഡൽഹി: ഉത്തർപ്രദേശിലെ കൗശാംബിയിൽ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽപിജി) കയറ്റിയ ടാങ്കർ ലോറി ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറി പൊട്ടിത്തെറിച്ച് അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജൂൺ 26-ന് രാവിലെ 6:40-ഓടെയായിരുന്നു അപകടം നടന്നത്. അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ ഇന്ന് രാവിലെയാണ് പുറത്തുവന്നത്. കാൺപൂരിൽ നിന്ന് പ്രതാപ്ഗഢിലേക്ക് പോകുകയായിരുന്ന ടാങ്കർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് ടോൾ പ്ലാസയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതിന് പിന്നാലെ ടാങ്കറിൽ നിന്ന് പാചകവാതകം ചോർന്നത് വൻ സ്ഫോടനത്തിന് കാരണമായി. രണ്ട് കിലോമീറ്റർ അകലെ നിന്ന് പോലും കാണാൻ കഴിയുന്നത്ര ശക്തമായിരുന്നു ഉയർന്നുവന്ന തീജ്വാലകൾ.
അപകടം നടന്നയുടൻ ജില്ലയിലെ മുഴുവൻ ഫയർഫോഴ്സ് യൂണിറ്റുകളും സിവിൽ പോലീസും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ടാങ്കർ ഡ്രൈവർ ധർമേന്ദ്ര ദുബെ (40), ടോൾ പ്ലാസ ജീവനക്കാരൻ അലോക് സിംഗ് എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ മറ്റ് ജീവനക്കാരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ പ്രയാഗ്രാജ് സ്വദേശിയായ അനിൽ കുമാർ ജൂലൈ 1-നും, റായ്ബറേലി സ്വദേശി ഹീരാമണി സിംഗ്, മധ്യപ്രദേശ് സ്വദേശി കൃഷ്ണ പാൽ മൗര്യ എന്നിവർ തൊട്ടടുത്ത ദിവസവും മരണത്തിന് കീഴടങ്ങി. ടോൾ പ്ലാസയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന 16 മോട്ടോർ സൈക്കിളുകളും രണ്ട് കാറുകളും തീപിടിച്ച് പൂർണ്ണമായും നശിച്ചു.
Short Brief
Five people were killed and several others sustained injuries after an LPG tanker crashed into a toll booth in Uttar Pradesh’s Kaushambi, triggering a massive explosion. The incident occurred on June 26, and CCTV footage of the crash recently emerged. The deceased include the tanker driver, Dharmendra Dubey, and four toll plaza employees, three of whom succumbed to their injuries during treatment. The intense blast also completely destroyed 16 motorcycles and two cars parked nearby.
(With inputs from NDTV)
For more details: The Indian Messenger



