INDIA NEWS

യുപിയിൽ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ വർധിക്കുന്നു; 2025-ൽ കൊല്ലപ്പെട്ടത് 48 കുറ്റവാളികൾ—യോഗി സർക്കാരിന്റെ കാലത്തെ ഏറ്റവും ഉയർന്ന നിരക്ക്.

Sponsored
ലഖ്‌നൗ: ഉത്തർപ്രദേശിൽ 2025-ൽ പോലീസ് നടത്തിയ വിവിധ ഏറ്റുമുട്ടലുകളിലായി 48 കുറ്റവാളികൾ കൊല്ലപ്പെട്ടു. 2017-ൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ഏറ്റവും ഉയർന്ന വാർഷിക കണക്കാണിത്. സംസ്ഥാന പോലീസ് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ ഡിജിപി രാജീവ് കൃഷ്ണയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

2017 മാർച്ച് 20 മുതൽ 2025 ഡിസംബർ 29 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 266 പേർ പോലീസ് ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത ‘സീറോ ടോളറൻസ്’ നയത്തിന്റെ ഭാഗമാണിതെന്ന് ഡിജിപി വ്യക്തമാക്കി. 2025-ൽ മാത്രം നടന്ന 2,739 പോലീസ് നടപടികളിൽ 3,153 പ്രതികൾക്ക് പരിക്കേൽക്കുകയും ഒരു പോലീസ് ഉദ്യോഗസ്ഥന് ജീവൻ നഷ്ടമാവുകയും ചെയ്തു. 2018-ൽ 41 പേരും, 2024-ൽ 25 പേരുമായിരുന്നു ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത്.

മതപരിവർത്തന നിരോധന നിയമപ്രകാരം 2025-ൽ 475 കേസുകൾ രജിസ്റ്റർ ചെയ്യുകയും 855 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പശുക്കടത്തുമായി ബന്ധപ്പെട്ട് 1,197 കേസുകളിലായി 3,128 പേരെ പിടികൂടി. കൂടാതെ, മോഷണം പോയ 84.25 കോടി രൂപ വിലമതിക്കുന്ന 54,995 മൊബൈൽ ഫോണുകൾ വീണ്ടെടുത്തതായും ഇതിൽ ഭൂരിഭാഗവും ഉടമകൾക്ക് കൈമാറിയതായും പോലീസ് അറിയിച്ചു. ( With input from indiatvnews)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button