
ചെന്നൈ: ബക്രീദ് ദിനത്തിലോ മറ്റ് ദിവസങ്ങളിലോ തമിഴ്നാട്ടിൽ പശുക്കളെയോ പശുക്കിടാങ്ങളെയോ അറുക്കുന്നില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് വി. ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഈ സുപ്രധാന വിധി. ഈ ഉത്തരവ് സംസ്ഥാനത്തുടനീളം കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തമിഴ്നാട് ചീഫ് സെക്രട്ടറിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും കോടതി നേരിട്ട് നിർദ്ദേശം നൽകി.
കോയമ്പത്തൂർ സ്വദേശിയായ കെ. സൂര്യ പ്രശാന്ത് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി (PIL) പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ അടിയന്തര നടപടി. പൊതുസ്ഥലങ്ങളിൽ പശുക്കളെയും മറ്റ് കന്നുകാലികളെയും അറുക്കുന്നത് പൂർണ്ണമായും തടയണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ഹർജിയിലെ വാദങ്ങൾ അംഗീകരിച്ച കോടതി, നിയമം കർശനമായി പാലിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകുകയായിരുന്നു.
Short Brief
The Madras High Court has ordered the Tamil Nadu government to ensure that cows and calves are not slaughtered on Bakrid or any other days across the state. A bench of Justice G.R. Swaminathan and Justice V. Lakshminarayanan directed the Chief Secretary and the ADGP (Law and Order) to strictly implement the order following a Public Interest Litigation (PIL) filed by a Coimbatore native seeking a ban on public cattle slaughter.
(With inputs from MN)
For more details: The Indian Messenger



