INDIA NEWSTOP NEWS

പരിസ്ഥിതി കാവലാൾ മാധവ് ഗാഡ്ഗിൽ അന്തരിച്ചു.

Sponsored

ബെംഗളൂരു: ലോകപ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണ സമിതി (WGEEP) അധ്യക്ഷനുമായിരുന്ന മാധവ് ഗാഡ്ഗിൽ (82) അന്തരിച്ചു. കുറച്ചുനാളായി ചികിത്സയിലായിരുന്ന അദ്ദേഹം ജനുവരി 7-ന് പൂനെയിൽ വെച്ചാണ് അന്തരിച്ചത്. സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് പൂനെയിലെ വൈകുണ്ഠ് ശ്മശാനത്തിൽ നടക്കും.

Sponsored

ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസിന്റെ സ്ഥാപകനായ അദ്ദേഹം അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ പരിസ്ഥിതി പഠനങ്ങളിൽ വ്യാപൃതനായിരുന്നു. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം ലോകശ്രദ്ധയിൽ കൊണ്ടുവന്നത് ഇദ്ദേഹമാണ്. 2024-ൽ ഐക്യരാഷ്ട്രസഭയുടെ ‘ചാമ്പ്യൻസ് ഓഫ് ദി എർത്ത്’ (ലൈഫ് ടൈം അച്ചീവ്മെന്റ്) പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. പത്മശ്രീ (1981), പത്മഭൂഷൺ (2006) എന്നീ ബഹുമതികളും അദ്ദേഹം നേടിയിട്ടുണ്ട്.

Sponsored

2011-ൽ അദ്ദേഹം സമർപ്പിച്ച ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് പശ്ചിമഘട്ട സംരക്ഷണത്തിൽ വിപ്ലവകരമായ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു. പശ്ചിമഘട്ടത്തെ അതീവ പരിസ്ഥിതി ലോല മേഖലകളായി തിരിക്കണമെന്നും ഖനനം നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭരണകൂടങ്ങളും രാഷ്ട്രീയ പാർട്ടികളും ഈ റിപ്പോർട്ട് തള്ളിക്കളയുകയായിരുന്നു. പ്രാദേശിക ജനവിഭാഗങ്ങളെ ചേർത്തുനിർത്തിയുള്ള പരിസ്ഥിതി സംരക്ഷണമായിരുന്നു അദ്ദേഹത്തിന്റെ നയം. ഗ്രേറ്റ് നിക്കോബാർ പദ്ധതിയുൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു. അധികാരികൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും സത്യം വിളിച്ചുപറയുന്നതിൽ താൻ എപ്പോഴും ഉറച്ചുനിൽക്കുന്നു എന്ന് മരിക്കുന്നതിന് തൊട്ടുമുമ്പുള്ള അഭിമുഖങ്ങളിൽ അദ്ദേഹം ആവർത്തിച്ചിരുന്നു. (NM)

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button