ഒറ്റമഴയിൽ മുങ്ങിയ തലസ്ഥാന നഗരം; മന്ത്രിയുടെ അടിയന്തര ഇടപെടൽ, മൂന്ന് മന്ത്രിമാർ പങ്കെടുക്കുന്ന പ്രധാന യോഗം നാളെ.

തിരുവനന്തപുരം: നഗരത്തിലുണ്ടായ കടുത്ത വെള്ളക്കെട്ടിൽ ജലവിഭവ വകുപ്പ് മന്ത്രിയുടെ അടിയന്തര ഇടപെടൽ. തലസ്ഥാനത്തെ പ്രശ്നങ്ങൾ അടിയന്തിരമായി പരിശോധിച്ച് പരിഹാരം കാണുന്നതിനായി നാളെ ഉന്നതതല യോഗം ചേരും. തമ്പാനൂരിലും ചാക്കയിലും ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ രീതിയിൽ വെള്ളക്കെട്ട് ഉണ്ടാകാനുള്ള കാരണം കൃത്യമായി പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി മോൻസ് ജോസഫ് ജലസേചന വകുപ്പ് ചീഫ് എൻജിനീയർക്ക് കർശന നിർദ്ദേശം നൽകി.
നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നങ്ങൾ സ്ഥിരമായി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരായ സി.പി. ജോൺ, കെ. മുരളീധരൻ എന്നിവരുമായി മന്ത്രി പ്രത്യേക ചർച്ച നടത്തി. ഈ മൂന്ന് മന്ത്രിമാരുടെയും സജീവ സാന്നിധ്യത്തിലാണ് നാളത്തെ നിർണായക യോഗം നടക്കുക. തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട് പ്രശ്നം പൂർണ്ണമായി പരിഹരിക്കാൻ ഏറ്റവും അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. തമ്പാനൂരിലും ചാക്കയിലും ഉൾപ്പെടെ നഗരത്തിൽ വെള്ളക്കെട്ട് ഉണ്ടാകാനുള്ള കാരണം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി മോൻസ് ജോസഫ് ജലസേചന വകുപ്പ് ചീഫ് എൻജിനീയർക്കാണ് നിർദ്ദേശം നൽകിയത്.
Short Brief
Following severe waterlogging in Thiruvananthapuram city after a single downpour, Water Resources Minister Mons Joseph has intervened urgently. A high-level meeting involving three ministers—Mons Joseph, C.P. John, and K. Muraleedharan—will be held tomorrow to address the issue. The Minister has also directed the Irrigation Department Chief Engineer to submit an immediate report on the causes of flooding in major areas like Thampanoor and Chakai.
(With inputs from MN)
For more details: The Indian Messenger



