GULF & FOREIGN NEWSTOP NEWS

ഇറാനിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ അമേരിക്കൻ ആക്രമണം ശക്തം; പാലങ്ങളും റെയിൽവേ സ്റ്റേഷനും തകർത്തു, സാധാരണക്കാർക്ക് പരിക്ക്.

Sponsored

ഇറാനിൽ ട്രംപിന്റെ നിർദ്ദേശപ്രകാരം യുഎസ് സൈന്യം വൻതോതിലുള്ള ആക്രമണം നടത്തുന്നതിനിടെ പ്രധാനപ്പെട്ട മൂന്ന് പാലങ്ങൾക്ക് നേരെ അമേരിക്കൻ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്.

ബന്ദർ അബ്ബാസിനെ ലാറുമായി ബന്ധിപ്പിക്കുന്ന പ്രധാന മേൽപ്പാലമായ ബന്ദർ ഖമീറിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു മരണവും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണസമയത്ത് പാലത്തിൽ വാഹനങ്ങൾ ഉണ്ടായിരുന്നു.

ഗരിവേ പാലത്തിന് (Gariveh Bridge) നേരെയുണ്ടായ ആക്രമണത്തിലും ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Sponsored

ബന്ദർ അബ്ബാസിന് പടിഞ്ഞാറുള്ള റെയിൽവേ സ്റ്റേഷന് നേരെയും ബോംബാക്രമണമുണ്ടായി. ഷാഹിദ് രാജായി പോർട്ടിലെ പാസഞ്ചർ, ചരക്ക് പാതകളെ ബന്ധിപ്പിക്കുന്ന പോയിന്റിലാണ് ആക്രമണം നടന്നത്. ഇവിടെ രണ്ടുപേർക്ക് പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

യുദ്ധവിമാനങ്ങളിൽ നിന്നുള്ള കൃത്യതയാർന്ന ഗൈഡഡ് മിസൈലുകൾ ഉപയോഗിച്ച് ബന്ദർ അബ്ബാസിലെ ടെലികമ്മ്യൂണിക്കേഷൻ ടവർ തകർത്തു. ഇത് സമീപത്തെ നിരവധി ജനവാസ കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും സാധാരണക്കാർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു.

തെക്കുകിഴക്കൻ ഇറാനിലെ ഇറാൻഷഹറിലുള്ള സിവിലിയൻ വിമാനത്താവളത്തിന് നേരെയും യുഎസ് മിസൈലാക്രമണം ഉണ്ടായി.

English Summary

The United States military has escalated its strikes in Iran, targeting critical infrastructure including three major bridges, a key railway station west of Bandar Abbas, a telecommunications tower, and a civilian airport in Iranshahr. The attacks resulted in civilian casualties and significant destruction to civilian property and nearby residential buildings.

With input from DANA.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button