മുത്തങ്ങയിൽ പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 56 പേരെ വെറുതെവിട്ടു; ഒരാൾ കുറ്റക്കാരൻ, വിചാരണ പൂർത്തിയായത് 23 വർഷത്തിന് ശേഷം.

വയനാട്: 23 വർഷം മുമ്പ് വയനാട് ജില്ലയിലെ മുത്തങ്ങയിൽ ഭൂമിക്ക് വേണ്ടിയുള്ള സമരത്തിനിടെ പോലീസുകാരൻ വിനോദ് കൊല്ലപ്പെട്ട കേസിൽ ആകെയുള്ള 57 പ്രതികളിൽ 56 പേരെയും കോടതി വെറുതെവിട്ടു. രണ്ടാം പ്രതി അശോകൻ മാത്രമാണ് കുറ്റക്കാരൻ. എന്നാൽ വിചാരണയ്ക്കിടെ അശോകൻ മരണപ്പെട്ടതിനാൽ ശിക്ഷ വിധിച്ചില്ല. അശോകനാണ് വിനോദിനെ അവസാനം വെട്ടിയതെന്നും ഇതാണ് മരണകാരണമെന്നും കോടതി കണ്ടെത്തി. ഈ കേസിൽ മറ്റു പ്രതികളുടെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും വിനോദ് വധത്തിൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്നും കോടതി വ്യക്തമാക്കി.
കൽപ്പറ്റയിലെ വയനാട് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സ്‌പെഷ്യൽ കോടതി ജഡ്ജി അയൂബ് ഖാൻ പത്തനാപുരമാണ് നിർണ്ണായകമായ ഈ വിധി പ്രസ്താവിച്ചത്.
അതേസമയം, മുത്തങ്ങ സംഭവത്തിനിടെ പൊലീസുകാരനായ അബ്ദുൾ സലാമിനെ ആക്രമിച്ച വധശ്രമക്കേസിൽ നാല് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. എം. ഗീതാനന്ദന് പുറമേ ബിനു, രമേശൻ കൊയ്യാലിപുര, അനിൽകുമാർ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഈ കേസിൽ ബാക്കി 53 പേരെ വെറുതെവിട്ടു. സംഭവം നടന്ന് 23 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിചാരണ പൂർത്തിയായി വിധി പുറത്തുവരുന്നത്.
Short Brief
Twenty-three years after policeman Vinod was killed during the Muthanga land agitation, the Wayanad Principal District and Special Court acquitted 56 out of 57 accused, finding only deceased second accused Ashokan guilty. Meanwhile, M. Geethanandan and three others were convicted in a related attempt-to-murder case involving another police officer.
For more details: The Indian Messenger



